Skip to playerSkip to main content
  • 5 days ago
വയനാട്: കാട്ടാന ഭീഷണിയിൽ പൊറുതിമുട്ടി വയനാട് വള്ളുവാടിയിലെ കർഷകർ. കഴിഞ്ഞ ദിവസം യുവ കർഷകൻ കൊല്ലപ്പെട്ട പച്ചാടി പ്രദേശത്തിന് സമീപത്താണ് കാട്ടാന കൃഷിയിടങ്ങളിൽ കടന്ന് നാശം വിതച്ചത്. യുവകർഷനായ രജീവിനെ ചവിട്ടിക്കൊന്ന അതേ ആന തന്നെയാണ് വീണ്ടും ജനവാസ മേഖലയിലിറങ്ങുന്നത്.   വനാതിർത്തിയിലെ തൂക്ക് വേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാന പ്രദേശത്തെ കൃഷിയിടങ്ങളിൽ കടന്ന് വ്യാപകമായ നാശം വരുത്തിയത്.വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന തൂക്ക് ഫെൻസിങ് തകർത്താണ് ആന കൃഷിയിടത്തിലേക്ക് പ്രവേശിച്ചതെന്ന് കർഷകൻ പറഞ്ഞു. കൃഷിയിടങ്ങൾക്ക് ചുറ്റുമായി സ്ഥാപിച്ചിരുന്ന വൈദ്യുതിവേലി തകർത്ത കാട്ടാന നിരവധി വിളകൾ നശിപ്പിക്കുകയായിരുന്നു. വള്ളുവാടി സ്വദേശികളായ കരവറ്റിൻകര സ്‌കറിയ, പൗലോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്‌ടമുണ്ടായത്. ഇരുപത്തിയഞ്ചോളം കവുങ്ങുകൾക്കൊപ്പം കാപ്പി, കുരുമുളക് എന്നിവയും ആന നശിപ്പിച്ചു.
കൃഷിയിടത്തിൽ ഇറങ്ങിയ ആന കഴിഞ്ഞ ദിവസം യുവകർഷകനായ പച്ചാടി രജീവിൻ്റെ മരണത്തിനിടയാക്കിയ മുട്ടികൊമ്പനാണെന്ന് കർഷകർ പറയുന്നു. ഇരുപത് വർഷത്തിലേറെയായി ഈ കൊമ്പൻ പ്രദേശത്തെ കർഷകർക്ക് ഭീഷണിയാണെന്നും കൃഷിനാശത്തിനൊപ്പം മനുഷ്യജീവനും അപകടത്തിലാണെന്നും നാട്ടുകാർ പറയുന്നു. ഈ ആനയെ എത്രയും വേഗം പിടികൂടി പ്രദേശത്തെ ഭീഷണി ഒഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അതേസമയം രജീവ് മരിച്ച പച്ചാടി പ്രദേശത്തിന് സമീപമുള്ള അണ്ണിമൂല വനമേഖലയിൽ ആനയുടെ സാന്നിധ്യം കഴിഞ്ഞ ദിവസം വനപാലകർ സ്ഥിരീകരിച്ചിരുന്നു. അവിടെ നിന്ന് ആനയെ കൃഷിയിടത്തിലേക്ക് കടക്കാതിരിക്കാൻ വനപാലകർ തുരത്തിയിരുന്നുവെന്നും പിന്നീട് അതേ ആന വള്ളുവാടിയിലെ കൃഷിയിടങ്ങളിൽ എത്തി നാശം വിതച്ചതാണെന്നുമാണ് നാട്ടുകാർ പറയുന്നത്. 

Category

🗞
News
Transcript
00:00In the case of the first time, the people would only visit the police and the police would also visit
00:05the police.
00:08The police would also visit the police in the back of the police, and the police would also visit the
00:26police.
00:27This is not the case, it's not the case, it's not the case, it's the case.
01:06I'm going to take a look at it.
01:07I'm going to take a look at it.
01:07I'm going to take a look at it.
Comments

Recommended