കൊല്ലം: നീണ്ടകരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു. ശ്രീകൃഷ്‌ണ ഭഗവാൻ എന്ന ബോട്ടാണ് മറിഞ്ഞത്. പൂമുഖത്ത് രാജീവ് ആണ് മരിച്ചത്. രണ്ട് പേരെ കാണ്മാനില്ല. രാജീവിൻ്റെ മരുമകന്‍ രാധാകൃഷ്‌ണൻ ചെറുമകന്‍ മകൻ ഗൗതം കൃഷ്‌ണ എന്നിവരെയാണ് കാണാതായത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. മത്സ്യ ബന്ധനത്തിനായി കടലിലേക്ക് പോയപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തം. നീണ്ടകര ഹാർബറിൻ്റെ തൊട്ടടുത്തുള്ള പുലിമൂട്ടിനടുത്താണ് ബോട്ട് മറിഞ്ഞത്. ബോട്ടിൽ 14 പേർ ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ 11 പേരെ ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് മാറ്റി. മറൈന്‍ എന്‍ഫോഴ്‌സ്‌മെൻഅൻിൻ്റെ ബോട്ടും തീര ദേശ പൊലീസിൻ്റെയും ബോട്ടുകൾ കടലിൽ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. തെരച്ചിലിൽ മത്സ്യത്തൊഴിലാളികളും പങ്കാളികളായിട്ടുണ്ട്. മന്ത്രി ഷിബു ബേബി ജോൺ സംഭവ സ്ഥലം സന്ദർശിച്ചു. കാണാതായവരെ കണ്ടെത്തുന്നതിന് നേവിയുടെ സഹായം സർക്കാർ തേടിയിട്ടുണ്ട്. ശക്തമായ തിരയുണ്ടായിരുന്നെന്നാണ് അറിയാന്‍ സാധിച്ചതെന്നും അതീവ വേദനാജനകമായ സംഭവമാണിതെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണിത്. കൊല്ലം തങ്കശേരിയിൽ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം രണ്ട് പേർ മരിച്ചിരുന്നു. Also read:ഓടുന്ന ട്രെയിനില്‍ ചാടിക്കയറി; ചുവട് പിഴച്ച് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ച് വീണു, യുവതിക്ക് രക്ഷകരായി ആര്‍പിഎഫ്
Comments