Skip to playerSkip to main content
  • 2 days ago
വയനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായി. ഇതോടെ യുഡിഎഫ് പ്രസിഡൻ്റായിരുന്ന സിവി സുധയ്ക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡൻ്റിനാണ് ഭരണച്ചുമതല. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് വോട്ടെടുപ്പിൽ പാസായത്. ആകെ 17 അംഗങ്ങളുള്ള പഞ്ചായത്തിൽ ഒൻപത് പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ എട്ട് പേർ എതിർത്തു. ഇതോടെയാണ് നിലവിലെ പ്രസിഡൻ്റിന് സ്ഥാനമൊഴിയേണ്ട സാഹചര്യമുണ്ടായത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒൻപതും യുഡിഎഫിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. എന്നാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനിടെ ഒരു വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ സിവി സുധ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻ്റായി ചുമതലയേറ്റതിന് ആറുമാസം പിന്നിടുമ്പോഴാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പിൽ പ്രമേയം പാസായതോടെ പഞ്ചായത്തിലെ ഭരണസമവാക്യവും മാറുകയാണ്. പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഏഴ് ദിവസത്തിനകം പൂർത്തിയാക്കും. അവിശ്വാസ പ്രമേയം വിജയിച്ചതോടെ പഞ്ചായത്തിൽ ഭരണനേതൃത്വം ഏറ്റെടുക്കാൻ എൽഡിഎഫിന് അവസരം ഒരുങ്ങിയിരിക്കുകയാണ്. ഭരണമാറ്റത്തിന് വഴിയൊരുക്കിയ അവിശ്വാസ പ്രമേയത്തിന് പിന്നാലെ മൂപ്പൈനാട് പഞ്ചായത്തിലെ പുതിയ പ്രസിഡൻ്റ് ആരാകുമെന്നതിലേക്കാണ് ഇനി രാഷ്ട്രീയ ശ്രദ്ധ.

Category

🗞
News
Transcript
00:00I am the person who is listening to UDF in the 20th year, and I am the person who has
00:05spoken to the UDF in the 20th year.
00:08There is a man who has been in the 70s and was in the 70s.
00:16Now, I am the person who has been saying that the President is now.
00:22I am the person who has been talking about it.
00:32Thank you very much.
00:57Thank you very much.
Comments

Recommended