അമേരിക്കയുടെ ഉപരോധ ഭീഷണികൾക്ക് വഴങ്ങാതെ റഷ്യയിൽ നിന്ന് വാങ്ങുന്ന വ്യോമപ്രതിരോധ സംവിധാനം എസ്–400 ന് ഇന്ത്യ പണം കൊടുത്തു തുടങ്ങി. ആദ്യം 850 ദശലക്ഷം ഡോളറാണ് (ഏകദേശം 6104 കോടി രൂപ). അടുത്ത 16–18 മാസത്തിനുള്ളിൽ എസ്–400 ന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്.മോസ്കോയുമായുള്ള പ്രധാന ആയുധ കരാർ റദ്ദാക്കാൻ ഇന്ത്യയെ സമ്മർദ്ദം ചെലുത്തുന്നതിൽ വാഷിങ്ഗ്ടൺ പരാജയപ്പെട്ടിരുന്നു. മൊത്തം ഇടപാടിന്റെ ഏകദേശം 15 ശതമാനം തുകയാണ് സെപ്റ്റംബറിൽ അടച്ചത്. ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കങ്ങളെ ചെറുത്ത് എല്ലാ പഴുതുകളും അടച്ചിട്ടാണ് ഇന്ത്യ റഷ്യയ്ക്ക് പണം കൈമാറിയിരിക്കുന്നത്.
Be the first to comment