പത്തനംതിട്ട: ജനവാസ മേഖലയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ കുട്ടിയാനയെ ഏറെനേരം നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചു. കോന്നി തണ്ണിത്തോട് മേക്കണത്തുള്ള പുരയിടത്തിലെ കിണറ്റിലാണ് രണ്ട് വയസ് പ്രായമുള്ള കുട്ടിയാന വീണത്. ഇന്നലെ രാത്രിയിൽ കാട്ടാനകൾ കൂട്ടമായി എത്തിയപ്പോൾ കുട്ടയാന പറമ്പിലെ കിണറ്റിൽ അകപ്പെട്ടതയാണ് കരുതുന്നത്. ഇന്ന് രാവിലെ ആനയുടെ ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറിൽ അകപ്പെട്ട കുട്ടിയാണയെ കണ്ടത്. നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. വെള്ളമില്ലാത്ത കിണറ്റിലായിരുന്നു ആന അകപ്പെട്ടത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കി വഴിയൊരിക്കിയാണ് കാട്ടാനയെ രക്ഷപ്പെടുത്തിയത്. കരയ്ക്കെതിയ കുട്ടിയാന അതിവേഗം കാട്ടിലേക്ക് ഓടിപ്പോയി. ആന വീണ കിണറ്റിൽ വെള്ളമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു എങ്കിലും മണിക്കൂറുകള്‍ എടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. പുറത്തെത്തിയ ഉടൻ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി. ഓടിപ്പോയ കാട്ടാനകുട്ടി അമ്മയാനയുടെയോ മറ്റു സഹ ആനകളുടെയോ സംരക്ഷണത്തില്‍ എത്തും വരെ വന പാലകര്‍ നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments