Skip to playerSkip to main content
  • 1 hour ago
കോട്ടയം: എഫ് സി ആർ എ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളിൽ മെത്രാന്മാർ അഭിപ്രായം പറയുന്നത് ശരിയല്ല. അഭിപ്രായങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം പറയാം, ഓരോ തെരഞ്ഞെടുപ്പ് പ്രതീക്ഷകളാണ് നൽകുന്നത് മാർ തോമസ് വ്യക്തമാക്കി. ചങ്ങനാശേരി അസംപ്ഷൻ കോളേജിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ തെരഞ്ഞെടുപ്പും പുതിയ ഭരണവും പുതിയ പ്രതിനിധികളുമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയാണ് നല്‍കുന്നതെന്നും പ്രതികരണം. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ആശങ്കപ്പെടുത്തുന്നതാണെന്ന് മാർ തോമസ് തറയിൽ പറഞ്ഞിരുന്നു. ഇത് അപ്രതീക്ഷിത നീക്കമാണെന്നും ഇപ്പോൾ തന്നെ കർശനമായ ഉപാധികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "വിദേശ സഹായം കുഴപ്പം പിടിച്ചത് ആകുന്നത് എങ്ങനെ? വിദേശ ഫണ്ട് പാവങ്ങളെ സഹായിക്കാൻ നൽകുന്നതാണ്. നിയമപരമായി മാത്രമാണ് ഇടപാടുകൾ. ദേശവിരുദ്ധമായി കാണുന്നത് വേദനാജനകം. ബില്ലിലെ വ്യവസ്ഥകൾ അടിയന്തരമായി പുനഃപരിശോധിക്കണം" അദ്ദേഹം ആവശ്യപ്പെട്ടു. ചാരിറ്റി ഗ്രൂപ്പുകളുടെയും എൻജിഒകളുടെയും പ്രവർത്തനത്തെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Category

🗞
News
Transcript
00:00Do you have any questions?
00:01I'm going to talk to you.
00:05I'm going to talk to you.
00:07I'm going to talk to you.
00:10Are you going to talk to you?
00:19I don't agree with you.
00:23I don't agree with you.
00:24I agree with you.
00:25We always have a nice election.
00:30We have to write things in the form of peace.
00:33We have to write things in the form of peace.
00:39We all can be aware of that.
00:41Three people in the election process.
00:44Do you listen to different people in the center?
00:48We have to say things in the top.
00:51Nothing.
00:53Do you have to answer the question for the first time?
00:54That's right. That's right. I'm going to go to the election.
00:57There are a lot of people here.
01:00Everyone has a great deal. Thank you.
Comments

Recommended