Skip to playerSkip to main content
  • 2 hours ago
തൃശൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ വാല്‍പ്പാറയിലെ ജനവാസ മേഖലയിലെത്തി പുലി. വാല്‍പ്പാറ അണ്ണാനഗറിലെത്തിയ പുലി വളര്‍ത്ത് നായയെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അണ്ണാനഗറിലെ വീട്ടുമുറ്റത്തെത്തിയ പുലിയുടെ സിസിടിവി ദൃശ്യം പുറത്ത്. ഇരുട്ടില്‍ നിന്നും പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് സ്വൈര്യ വിഹാരം നടത്തുന്നതാണ് ദൃശ്യത്തിലുള്ളത്. അതിര്‍ത്തി പ്രദേശമായ ഇവിടെ വനമേഖലയോട് ചേര്‍ന്നുള്ള ഇടമാണ്. അതുകൊണ്ട് തന്നെ ഇവിടെ സ്ഥിരമായി കാട്ടാനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ട്. രാത്രിയില്‍ മാത്രമല്ല പകലിലും വന്യമൃഗ ശല്യം രൂക്ഷമാണ്. മേഖലയിലെ ടാപ്പിങ്‌ തൊഴിലാളികള്‍ക്കും തേയില എസ്‌റ്റേറ്റിലേക്ക് ജോലിക്കായി പോകുന്നവര്‍ക്കുമാണ് വന്യമൃഗ ശല്യം ഏറെ വെല്ലുവിളിയാകുന്നത്. പുലര്‍ച്ചെ റബ്ബര്‍ തോട്ടങ്ങളിലെത്തുന്നവര്‍ക്ക് ഇരുട്ടില്‍ നിന്നും ഇവയെ കാണാന്‍ സാധിക്കില്ല. അതുപോലെ തന്നെ തേയില എസ്‌റ്റേറ്റിലെ ചെടികള്‍ക്കിടയില്‍ ഇവ പതുങ്ങിയിരിക്കുന്നുണ്ടെങ്കില്‍ അതും തിരിച്ചറിയാന്‍ കഴിയില്ല. ഇതാണ്  തൊഴിലാളികളെ ഏറെ വലയ്‌ക്കുന്നത്. സമാന സാഹചര്യം തന്നെയാണ് വിദ്യാര്‍ഥികളുടേതും. സ്ഥലത്ത് നിരവധി പേര്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാന ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ നിന്നും പരിക്കേറ്റവരും നിരവധിയാണ്.  

Category

🗞
News
Comments

Recommended