Skip to playerSkip to main content
  • 14 minutes ago
പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ഹെൽപ്പർ കൊല്ലപ്പെട്ടത് അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണെന്ന് വനിതാ ശിശു വികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്‌ണ. കുടുംബാംഗങ്ങളെ നേരിൽ കണ്ട് അവര്‍ക്ക്  വേണ്ട കാര്യങ്ങൾ സര്‍ക്കാര്‍ ചെയ്യുമെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു. സ്ഥിതി വിവരങ്ങള്‍ മനസിലാക്കിയതിന് ശേഷം സംഭവത്തില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നല്‍കുമെന്നും അവര്‍ പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്‌ണ. അങ്കണവാടി ജീവനക്കാരി മേനകയാണ് കൊല്ലപ്പെട്ടത്. മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം തോടിനു സമീപത്തേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രതി വിനോദ് കുമാർ പൊലീസിനു മൊഴി നൽകിയത്. പ്രതി വിനോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്‌തു.കെഎസ്‌ആർടിസിയിലെ സൗജന്യയാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് സംബന്ധിച്ച ചോദ്യങ്ങളോടും മന്ത്രി പ്രതികരിച്ചു. പായസം വീണതില്‍ അസ്വാഭാവികമായി ഒന്നുമില്ല. വീഡിയോ കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഇതറിയാം. ഒരാള്‍ക്കൂട്ടത്തില്‍ സംഭവിക്കാൻ സാധ്യതയുള്ളത് മാത്രമാണുണ്ടായത്. അതില്‍ പരാതിയില്ല. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോള്‍ കൈതട്ടി തലയില്‍ വീണതാണ്. പൊലീസില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കും. അന്വേഷണം ആവശ്യമില്ലെന്നുപറഞ്ഞ് ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Category

🗞
News
Transcript
00:00We have to go to the refugee market, but we can check these together and we can visit our visitors.
00:06What are you doing with the refugee market?
00:09We are here in our town.
00:14We are traveling into the tourist to the tourist.
00:20We are here and we have to go to that restaurant.
00:28I am ready to go to the place where I am.
00:36But I am ready to go to the place where I am.
00:40But I am ready to go.
00:46I am ready to go and I am ready to go.
00:54We'll get it.
Comments

Recommended