പാലക്കാട്: ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ പാലക്കാട് ജങ്ക്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും രണ്ട് പേർ പിടിയിൽ. മൂന്ന് കിലോ കഞ്ചാവുമായാണ് ഇവർ പിടിയിലായത്. വെസ്‌റ്റ് ബംഗാൾ സ്വദേശികളായ ഷാഹിദുൽ മാലിക്, അസിം ഷെയ്ക്ക് എന്നിവരാണ് എക്‌സൈസഅ വകുപ്പിൻ്റെ പിടിയിലായത്. ഇന്നലെ (സെപ്‌റ്റംബർ 19) രാവിലെ 11 മണിയോടെ ഇവരെ പാലക്കാട് ജങ്ക്ഷൻ റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശുചിമുറിക്ക് സമീപത്തായി ദുരൂഹ സാഹചര്യത്തിൽ കാണുന്നത്. തുടർന്ന് സംശയ തോന്നിയ പൊലീസ് ഇവരുടെ ബാഗ് പരിശോധിക്കുകയായിരുന്നു. ബാഗിൽ നിന്നും 22 കിലോ കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്നും എത്തിച്ച് കേരളത്തിലെ ജില്ലകളിൽ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.ഷൊർണൂർ റെയിൽവേ ഇൻസ്പെക്‌ടർ വി പ്രതാപ്, പാലക്കാട് റെയിൽവേ എഎസ്ഐ സുബൈദ, സിവിൽ ഓഫിസർ അമൽ വിജയ്, ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് അംഗങ്ങളായ എഎസ്ഐ സജി അഗസ്റ്റിൻ, അബ്‌ദുൽ സത്താർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Comments