പാലക്കാട്: ഒറ്റപ്പാലം മുരുക്കുംപറ്റയിൽ രണ്ട് പോത്തുകൾ വിരണ്ടോടി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വിരണ്ടോടിയ പോത്തുകൾ രണ്ടുമണിക്കൂറോളം നേരം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ആന്ധ്രയിൽ നിന്നും നാട്ടിൽ എത്തിച്ചു വാണിയംകുളം ചന്തയിൽ വ്യാഴാഴ്ച്ച വിൽക്കാനായി നിർത്തിയിരുന്ന പോത്തുകളാണ് വിരണ്ട് ഓടിയത്. പോത്തുകൾ ആളുകളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തല നാരിഴക്ക് രക്ഷപ്പെട്ടു . മുരുക്കപ്പറ്റ സ്വദേശി റിഫാസിൻ്റെ ഉടമസ്ഥതയിലുള്ള പോത്തുകളാ ണ്ടിയത് .സമീപത്തെ വീടുകളിലൂടെ ഉൾപ്പെടെ ഓടിയ പോത്തുകളാണ് വിരണ്ടോടിയത്. പോത്തുകളുടെ ഓട്ടത്തിൽ പ്രദേശത്ത് ചെറിയതോതിൽ നാശനഷ്ടം ഉണ്ടാക്കി. സമീപത്തെ ഒരു വീട്ടിലെ വാട്ടർ ടാങ്ക് ഉൾപ്പെടെ തകർന്നു. ഷൊർണൂരിൽ നിന്നും എത്തിയ അഗ്നി രക്ഷാസേനാ സംഘങ്ങൾ ദീർഘനേരം പരിശ്രമിച്ചാണ് പോത്തുകളെ പിടിച്ചു കെട്ടിയത്.പോത്ത് വിരണ്ടോടി അപകടങ്ങൾ ഉണ്ടാക്കുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മേയ് മാസത്തിൽ നാദാപുരത്ത് എത്തിച്ച ഒരു പോത്ത് വിരണ്ടോടുകയും അക്രമാസക്തനാവുകയും ചെയ്‌തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേൽക്കുകയുണ്ടായി. 2023 ൽ കാസർകോടിലും വിരണ്ടോടിയ പോത്ത് സ്‌കൂട്ടർ യാത്രികരെ ആക്രമിക്കുന്ന സംഭവമുണ്ടായിരുന്നു. Also read:ഗുരുതര നിയമ ലംഘനം;കണയം ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ജിയോളജി വകുപ്പിന്‍റെ നോട്ടിസ്
Comments