Skip to playerSkip to main content
  • 9 hours ago
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളം സ്വദേശിയായ തീവണ്ടി യാത്രക്കാരനെ സഹയാത്രക്കാരൻ മദ്യലഹരിയിൽ കുത്തിപ്പരിക്കേൽപ്പിച്ചു. എറണാകുളത്തു നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്ന വാണിയംകുളം മാനന്നൂർ മണ്ണാൻപറമ്പിൽ ജിഷ്‌ണുവിനാണ് (25) ഗുരുതര പരിക്കേറ്റത്. എറണാകുളം കരായ്ക്കൽ എക്‌സ്‌പ്രസ് ട്രെയിനിൽ ശനിയാഴ്‌ച പുലർച്ചെ ഒന്നരയോട് കൂടി ഷൊർണൂർ കൊച്ചിൻ പാലത്തിനും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള കാരക്കാട് നമ്പറം ഭാഗത്ത് വച്ചാണ് സംഭവം. ഷൊർണൂർ പിന്നിട്ട തീവണ്ടിയിൽ നിന്നും തൊട്ടടുത്ത സ്റ്റോപ്പായ ഒറ്റപ്പാലത്ത് ഇറങ്ങാനായി യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ താഴെ മദ്യലഹരിയിൽ കിടക്കുകയായിരുന്ന വയോധികൻ്റെ ദേഹത്ത് കാൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു അക്രമം. വയോധികൻ കത്തിയെടുത്ത് യുവാവിൻ്റെ കാലിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഷ്‌ണുവിൻ്റെ രണ്ടു കാലുകളിലുമായി 35 ഓളം സ്റ്റിച്ചുകൾ ഉണ്ട്. സംഭവത്തിൽ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ പിടികൂടുമെന്നും ഷൊർണൂർ റെയിൽവേ പൊലീസ് അറിയിച്ചിട്ടുണ്ട്. ഈയിടെയായി ട്രെയിനിൽ പല തരത്തിലുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Category

🗞
News
Transcript
00:00How did you get a job?
00:09I was thinking about Jolie at the time.
00:13At the time of the day, I had a leg-age seat in the train.
00:24There was a tree in my house and on the floor on the floor, the tree was broken
00:33The tree was broken after a tree from the tree
00:35The tree's breaking in the tree, the tree was completely broken
00:41This tree was broken and turned away when the tree got broken
00:42After I got my hand, I did that job.
00:48That was the first day, when I got my hand in the car.
00:54I got the job on myself.
00:55It was my job once a month.
01:01I got the job on myself.
01:02Then I got my hands.
01:09I was able to do my job in the back, and I was able to do this for me.
01:19But I was able to do this in my life.
Comments

Recommended