Skip to playerSkip to main content
  • 11 minutes ago
തൃശൂർ: ദീപ്‌തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ സോഷ്യൽ മീഡിയ താരം എസ്ആർ ധന്യയെ (ഹെലൻ ഓഫ് സ്‌പാർട്ട) അറസ്റ്റ് ചെയ്യണമെന്നാവശ്യം. ട്രാൻസ്ജെൻഡേഴ്‌സ് തൃശൂർ കമ്മീഷണർ ഓഫിസ് 
ഉപരോധിച്ച് പ്രതിഷേധിച്ചു. കേസിൽ അറസ്റ്റ് വൈകുന്നതിലാണ് ട്രാൻസ്ജെൻഡേഴ്‌സ് പ്രതിഷേധം കടുപ്പിച്ചത്. ദീപതി കല്യാണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. തൃശൂർ സൈബർ പോലീസായിരുന്നു കേസെടുത്തത്. കേരള പോലീസ് ആക്‌ട്, ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്‌ട് എന്നിങ്ങനെ ആറ് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ദീപ്‌തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ്‌തി പരാതി നല്‍കുകയായിരുന്നു. എന്നാൽ താൻ ഉന്നയിച്ചത് കൃത്യമായ ആരോപണങ്ങളാണെന്നും അതിന് തെളിവുകൾ കൈവശമുണ്ടെന്നും ധന്യ വ്യക്തമാക്കി. സംഭവത്തിൻ്റെ പേരിൽ പലരിൽനിന്നും ഭീഷണിയുണ്ടായിട്ടും കേസിൽനിന്ന് പിന്മാറില്ലെന്നും ധന്യ പറഞ്ഞിരുന്നു. ദീപ്‌തി കല്യാണി അടങ്ങുന്ന ട്രാൻസ് സമൂഹത്തിലെ ചിലർ എച്ച് ഐ വി പകർത്തുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നു, എന്നിങ്ങനെയാണ് ധന്യയുടെ ആരോപണം. നേരത്തെ മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച സംഭവത്തിൽ ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ജൂലായ് ഒന്നാം തീയതി ആയിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്.

Category

🗞
News
Transcript
00:00We were born with a young man who did not work on his own.
00:03We were born with a young a young man who did not work on them as a young man.
00:08I didn't do it.
00:10We were born with a young man and we were born with a young man.
00:13A young man named called a HIV and a boss of a man named PDP.
00:21We were looking for people on Twitter.
00:23The Obama man named ...
00:27People cherished in the US ,
00:29That's what...
00:29.
00:29.
00:29.
00:30.
Comments

Recommended