Skip to playerSkip to main content
  • 23 minutes ago
പാലക്കാട്: ഷൊർണൂരിൽ റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോവുകയായിരുന്ന വയോധികന് നേരെ  അജ്ഞാതൻ്റെ ഭീഷണി. മൊബൈൽ ഫോണിൻ്റെ പാസ് വേർഡ് പറഞ്ഞു തന്നില്ലെങ്കിൽ കിണറ്റിൽ തള്ളിയിടുമെന്നായിരുന്നു ഭീഷണി. വയോധികൻ്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും 4000 രൂപയും ഇയാൾ കവർന്നു. ഇന്നലെ ഉച്ചയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. ഷൊർണൂർ റെയിൽവേ ട്രാക്കിന് സമീപം നടന്നു പോവുകയായിരുന്ന വയോധികനെ പിന്നാലെ എത്തി ആക്രമിച്ച അജ്ഞാതനായ യുവാവ് പണവും മൊബൈൽ ഫോണും കവർന്നു. ഷൊർണൂർ നമ്പ്രത്ത് സീത പറമ്പിൽ വീട്ടിൽ ബേബി അഗസ്റ്റിനാണ് അജ്ഞാതൻ്റെ മർദ്ദനമേറ്റത്. വയോധികൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന സ്‌മാർട്ട്ഫോൺ തട്ടിപ്പറച്ച അജ്ഞാതനായ യുവാവ് പിൻ നമ്പർ പറഞ്ഞു തന്നില്ലെങ്കിൽ തൊട്ടടുത്തുള്ള കിണറിലേക്ക് തള്ളിയിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെട്ടതായും ബേബി അഗസ്റ്റിൻ പൊലീസിനോട് പറഞ്ഞു. ഷൊർണൂരിൽ നിന്നും റെയിൽവേ ട്രാക്കിന് അരികിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. ഷൊർണൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ വയോധികൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.Also read:ഹോംസ്റ്റേയില്‍ മുറിയെടുത്ത് താമസം; കൈയില്‍ എംഡിഎംഎയും കഞ്ചാവും, കൈയോടെ തൂക്കി പൊലീസ്

Category

🗞
News
Transcript
00:28This video is brought to you by the
Comments

Recommended